23. പഴവര്‍ഗ്ഗങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിയുടെ വികസനം

H/A: 2401-00-119-79 Rs. 2515.00 ലക്ഷം

പഴവര്‍ഗ്ഗങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ വികസനത്തിനായി 2515.00 ലക്ഷം രൂപവകയിരുത്തുന്നു. ഈ പദ്ധതിയുടെ 25 ശതമാനം ഗുണഭോക്താക്കള്‍ വനിതകളായിരിക്കും.

      ഫലവര്‍ഗ്ഗങ്ങളുടെ കൃഷി ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ 2020-21 ല്‍ സംസ്ഥാനത്ത്‌ ഫലവികസനത്തിനായി നടത്തിയ പദ്ധതി ഈ വര്‍ഷവും തുടരും. നടീല്‍ വസ്തുക്കളുടെ ഉല്പാദനവും വിതരണവും വിസ്തൃതി വിപൂലീകരണ പരിപാടികള്‍, പരിപാലനം, വിളവെടുപ്പ്‌, ശീതീകരണ സംഭരണി, സംസ്ക്കരണം, മൂല്യവര്‍ദ്ധനവ്‌, വിപണനം, വിതരണശൃംഖലാ വികസനം എന്നിങ്ങനെ പഴകൃഷിയുടെ സമഗ്രമായ പ്രോത്സാഹനത്തിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള എല്ലാ പരിപാടികളും ഈ പദ്ധതിയിലൂടെ പിന്തുണയ്ക്കും. തദ്ദേശീയ പഴങ്ങള്‍ക്കു പുറമെ ലിച്ചി, റമ്പൂട്ടാന്‍, അവക്കാഡോ, മാംഗോസ്റ്റിന്‍ തുടങ്ങി മറ്റ്‌ ഉഷ്ണമേഖലാ -വിദേശീയ പഴങ്ങളുടെ പ്രചാരണത്തിനു ഊന്നല്‍ നല്‍കും. വീട്ടുവളപ്പിലെ കൃഷിയും വാണിജ്യ കൃഷിയും പ്രോത്സാഹിപ്പിക്കുന്നതാണ്‌. കാര്‍ഷിക സര്‍വ്വകലാശാല, വി.എഫ്‌.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്‌ എന്നിവയുടെ പിന്തുണയോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്‌ പദ്ധതി നടപ്പിലാക്കും. ഫലവര്‍ഗ്ഗ വികസന പരിപാടി 10 വര്‍ഷത്തേയ്ക്ക്‌ ഘട്ടംഘട്ടമായി നടപ്പിലാക്കും.

      സംസ്ഥാനത്ത്‌ 2021-22 ല്‍ പഴവര്‍ഗ്ഗ വികസനത്തിനായി 2190.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നതില്‍ ഗുണനിലവാരമുള്ള നടീല്‍വസ്തുക്കള്‍ക്കായുള്ള പ്രോജനി പഴത്തോട്ടം, പ്രജനനം, വിസ്തൃതി വികസനം, ജലസേചനം, ഹാര്‍ഡനിംഗ്‌ യൂണിറ്റുകള്‍, വീട്ടുവളപ്പിലും വാണിജ്യാടിസ്ഥാനത്തിലുമുള്ള കൃഷി പ്രോത്സാഹനം, എന്നിവ ഉള്‍പ്പെടുന്നു. തദ്ദേശീയ പഴവര്‍ഗ്ഗങ്ങളായ വാഴ, പൈനാപ്പിള്‍ മുതലായവയുടെ വികസനവും ഇതില്‍ ഉള്‍പ്പെടുന്നു. വകുപ്പുതല തോട്ടങ്ങളും നഴ്‌സറികളും പഴത്തോട്ടങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുന്നതാണ്‌. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്‌ സംസ്ഥാനത്ത്‌ സമഗ്ര പഴവര്‍ഗ്ഗ വികസനത്തിനായി സമര്‍പ്പിക്കുന്ന വിശദവും സമഗ്രവുമായ പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. വി.എഫ്‌.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്‌, കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വിജ്ഞാനകേന്ദ്രം, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, എഫ്‌.പി.ഒ കള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഓരോ ഏജന്‍സിക്കുമുള്ള വ്യക്തമായ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും നല്‍കേണ്ടതാണ്‌. കേന്ദ്രപദ്ധതികളായ എം. . ഡി.എച്ച്‌, പി.എം.കെ.എസ്‌.വൈ എന്നിവയുമായി സംയോജിച്ച്‌ കര്‍ഷകര്‍ക്ക്‌ പഴകൃഷി ഏറ്റെടുക്കുവാന്‍ പരമാവധി സഹായം നല്‍കും. ശമ്പളചെലവുകള്‍, വാഹനം വാങ്ങല്‍ എന്നിവ അനുവദനീയമല്ല. വാഴപ്പഴത്തിനും മറ്റ് ഉഷ്ണമേഖലാ പഴവര്‍ഗ്ഗങ്ങള്‍ക്കുമായുള്ള ശീതികരണ ശൃംഖല വികസിപ്പിക്കുന്നതിനായി 500.00 ലക്ഷം രൂപ വകയിരുത്തുന്നു. വിശദമായ പ്രോജക്ട്‌ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനായി 2.00 ലക്ഷം രൂപ നീക്കിവയ്ക്കുന്നു.

കാണുക..

        വി.എഫ്‌.പി.സി.കെ, എഫ്‌.പി..കള്‍, കാര്യക്ഷമതയുള്ള പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയുമായി സംയോജിച്ച്‌ കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്‌ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കും. വയനാട്‌ പഴഗ്രാമം, പാലക്കാട്‌ ജില്ലയിലെ മുതലമട പഴഗ്രാമം എന്നിവ ഈ പരിപാടിയുടെ ഭാഗമായിരിക്കുംഅനുഭവ സമ്പത്തുള്ള അംഗീകൃത കര്‍ഷക ഉല്പാദന കമ്പനികളിലൂടെ തദ്ദേശീയവും വിദേശീയവുമായ ഫലവര്‍ഗ്ഗകൃഷിയുടെ കൃഷി വിസ്തൃതി വികസിപ്പിക്കാന്‍ 200.00 ലക്ഷം രൂപ വകയിരുത്തുന്നു.

      ഗ്രൂണഭോക്തൃ കര്‍ഷകരുടെ രജിസ്ട്രേഷനും പ്രദര്‍ശന പ്ലോട്ടുകളുടെ ജിയോ ടാഗിംങ്ങും ഉറപ്പാക്കും. കര്‍ഷകര്‍ക്ക്‌ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ന്യായമായ വില ഉറപ്പാക്കുന്നതിനും വിപണികള്‍ മുന്‍കൂട്ടി തിരിച്ചറിയും. മൂല്യവര്‍ദ്ധനവ്‌, വിതരണ ശൃംഖല സ്ഥാപിക്കല്‍ എന്നിവയും പ്രോത്സാഹിപ്പിക്കുംഇടുക്കി, വയനാട്‌ ജില്ലകളില്‍ exotic പഴവര്‍ഗ്ഗങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഴവര്‍ഗ്ഗ വികസനത്തിനായി 500.00 ലക്ഷം രൂപ വീതം വകയിരുത്തുന്നുതരിശുനിലത്തില്‍ വാഴ കൃഷിയ്ക്കായി സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 100.00 ലക്ഷം രൂപ വകയിരുത്തുന്നു.

       പുഷ്പകൃഷി യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള സഹായവും ടിഷ്യുകള്‍ച്ചര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ പൂതിയ ഫ്ലോറികള്‍ച്ചര്‍ നഴ്സറികള്‍, ഗ്രേഡിംഗ്‌/ പായ്ക്കിംഗ്‌ സെന്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കുന്നതാണ്‌. പുഷ്പഗ്രാമങ്ങള്‍ സ്ഥാപിക്കുകയും പൂക്കളുടെ വിപണനത്തിനായി വിപണികള്‍ കണ്ടെത്തുകയും ചെയ്യും. ഓരോ പ്രദേശത്തിന്റെയും അനുയോജ്യതയും വിപണന സാധ്യതയും അടിസ്ഥാനമാക്കി പൂച്ചെടികള്‍ തെരഞ്ഞെടുക്കും. പുഷ്പകൃഷി വികസനത്തിനായി 100.00 ലക്ഷം രൂപ വകയിരുത്തുന്നു. ഇതില്‍ 10.00 ലക്ഷം രൂപ ഇടുക്കി ജില്ലയില്‍ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന്‌ നീക്കി വച്ചിരിക്കുന്നു. ആര്‍.കെ.വി.വൈ, എസ്‌.എച്ച്‌.എം എന്നിവയില്‍ നിന്നുള്ള ഫണ്ടും ഈ പദ്ധതിയില്‍ സംയോജിപ്പിക്കുന്നതാണ്‌.

       ഔഷധ സസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിന്‌ ഉദ്ദേശിച്ചിരിക്കുന്നു. ക്ലസ്റ്ററുകള്‍ മുഖേന വിസ്തൃതി വര്‍ദ്ധിപ്പിക്കുക കളക്ഷന്‍ സെന്ററുകള്‍, സസ്യ ആരോഗ്യ പരിപാലന യൂണിറ്റുകള്‍ സ്ഥാപിക്കുക, ഗതാഗതം/വിപണനം എന്നിവയ്ക്കായി 50.00 ലക്ഷം രൂപവകയിരുത്തുന്നു. കൃഷിവകുപ്പ്‌ മുഖേന തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. സ്വകാര്യ/സര്‍ക്കാര്‍ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കലുകളുമായി വിപണന ബന്ധം സ്ഥാപിക്കേണ്ടതാണ്‌. ഔഷധ സസ്യബോര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുമായി സംയോജിപ്പിക്കേണ്ടതാണ്‌.

വി.എഫ്‌.പി.സി.കെ യിലൂടെ ചക്കയുടെ സംഭരണം, വ്യാപാരം, സംസ്കരണം എന്നിവയ്ക്കായി 75.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഇതില്‍ 25.00 ലക്ഷം രൂപ വീതം ഇടുക്കി, വയനാട്‌ ജില്ലകളിലെ ചക്കയുടെ സംഭരണം, വ്യാപാരം, സംസ്കരണം എന്നിവയ്ക്കായിരിക്കും.