1. നെല്‍കൃഷി വികസനം

H/A: 2401-00-102-90 Rs. 9510.00 ലക്ഷം

           വിസ്തൃതി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍, സുസ്ഥിരം നെല്‍കൃഷി വികസനം ലക്ഷ്യമിട്ട് ഉല്പാദനോപാധികള്‍ക്കുള്ളസഹായം, കൂട്ടുകൃഷി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി എന്നിവയിലൂടെ സംസ്ഥാനത്ത് നെല്‍കൃഷി വികസനം ലക്ഷ്യമിടുന്നു. നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി  നെല്ല് ഉല്പാദിപ്പിക്കുന്ന ഏഴ് കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക്  ഊന്നല്‍ നല്‍കുന്നതാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 33 ശതമാനം സ്ത്രീകള്‍ ആയിരിക്കുമെന്ന് വകുപ്പ് ഉറപ്പാക്കും. 2023-24 വര്‍ഷത്തില്‍ നെല്‍കൃഷി വികസനത്തിനായി 9510.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

       നെല്‍കൃഷി വികസന പദ്ധതിയില്‍ ഘടകം തിരിച്ചുള്ള വിഹിതം ചുവടെ ചേര്‍ക്കുന്നു.

            സുസ്ഥിര നെല്‍കൃഷി വികസനത്തിന്  ഉല്പാദനോപാധികള്‍ക്കുള്ളസഹായം ഹെകടറിന് 5500.00 രൂപ നിരക്കില്‍ നല്‍കുന്നതിനും നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് നെല്‍വയല്‍ സംരക്ഷണത്തിന് ഹെക്ടറിന് 3000.00 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനുമായി 5500.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. ഗുണമേന്മയുള്ള വിത്തുകള്‍, ജൈവ ഉല്പാദനോപാധികള്‍ (കാര്‍ഷിക ആവാസ മേഖലാ ശുപാര്‍ശ പ്രകാരം) ജൈവനിയന്ത്രണകാരികള്‍ എന്നിവയ്ക്കുള്ള സഹായം ഇതില്‍ ഉള്‍പ്പെടുന്നു. നെല്‍കൃഷിയില്‍ കുമ്മായ പ്രയോഗത്തിലൂടെ മണ്ണിന്‍റെയും വേരിന്‍റെയും ആരോഗ്യപരിപാലനത്തിനും ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ഘടകം നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2660.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

              തരിശുനിലകൃഷി, ഒരുപൂ കൃഷി ഇരുപൂ കൃഷിയിലേയ്ക്കു മാറ്റുക. സവിശേഷ നെല്ലിനങ്ങളുടെ പ്രോത്സാഹനം എന്നീ പരിപാടികളുടെ കാര്‍ഷിക സര്‍വ്വകലാശാലയുടെ ശുപാര്‍ശ അടിസ്ഥാനമാക്കി നെല്‍കൃഷി വിസ്തൃതി വികസനം നടപ്പിലാക്കും. 2023-14 വര്‍ഷത്തില്‍ വിസ്തൃതി വികസന പരിപാടികള്‍ക്കായി 300.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.

           രജിസ്റ്റേര്‍‍ഡ്  സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം (ആര്‍. എസ്.ജി.പി)/സീഡ് വില്ലേജ് പ്രോഗ്രാം തുടരുന്നതിനായി 125.00 ലക്ഷം രൂപ സര്‍ട്ടിഫൈഡ് വിത്ത് ഉല്പാദനത്തിന് അര്‍.എസ്.ജി.പി കര്‍ഷകര്‍ക്കും കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റിക്കുള്ള ധനസഹായത്തിനുമായി നീക്കി വച്ചിരിക്കുന്നു. ഈ ധനസഹായം വിത്തു വികസന അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. പറിച്ചു നട്ട വിളയ്ക്ക് മാത്രമായിരിക്കും പിന്തുണ ലഭിക്കുക.

കൂടുതല്‍ വായിക്കുക...
         2023-24 കാലയളവില്‍ കോള്‍ നിലങ്ങളില്‍ ഇരുപൂ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ ഡബിള്‍ കോള്‍ എന്ന ഘടകത്തില്‍ 200.00 ലക്ഷം രൂപ നീക്കി വെച്ചിരികക്കുന്നു. ഉല്പാദനോപാധികള്‍ക്കും അടിസ്ഥാന സൌകര്യ വികസനത്തിനുമായി ഉപയോഗിക്കാവുന്ന തുക പരിപാടിയുടെ സ്പെഷ്യല്‍ ഓഫീസര്‍ സമര്‍പ്പിക്കുന്ന പദ്ധതി നിര്‍ദ്ദേശപ്രകാരം ആയിരിക്കും. ആര്‍.കെ.വി.വൈ, ആര്‍.ഐ.ഡി.എഫ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ പദ്ധതികളുമായി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക.

         പാടശേഖര സമിതികളുടെ കൂട്ടുകൃഷി സമ്പ്രദായത്തിലുള്ള നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 300.00 ലക്ഷം രൂപയും, നെല്‍കൃഷി വികസന ഏജന്‍സികള്‍ക്കുള്ള സഹായമായി 30.00 ലക്ഷം രൂപയും വകയിരുത്തുന്നു. പ്രോജക്ട് അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക.

            പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം ബ്ലോക്ക്തല സംയോജനത്തോടെ പ്രോജക്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് പിന്തുണ നല്‍കും. പ്രോജക്ട് തിരഞ്ഞെടുക്കുന്നതും അനുമതി നല്‍കുന്നതും കൃഷിഡയറക്ടര്‍ ആയിരിക്കും. അടിസ്ഥാനസൗകര്യവികസനം നടപ്പാക്കുന്നതില്‍ ആര്‍.കെ.വി.വൈ, ആര്‍.ഐ.ഡി.എഫ്, മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയുടെ സംയോജനം ഉറപ്പാക്കേണ്ടതുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുമായി സംയോജിതമായി പദ്ധതി നടപ്പിലാക്കും. കൃഷി ഓഫീസറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യകതയനുസരിച്ച് അരിമില്ലുകള്‍, പാര്‍ബോയിലിംഗ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും സഹായം നല്‍കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 200.00 ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നു.

             2023-24 വര്‍ഷത്തില്‍ നെല്‍കൃഷിയില്‍ സൂക്ഷ്മ മൂലകങ്ങള്‍ പത്രപോഷണത്തിലൂടെ നല്‍കുന്നതിന് സഹായമായി 195.00 ലക്ഷം രൂപ വകയിരുത്തുന്നു. വിവിധ പങ്കാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടും  വായ്പ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടും നൂതന സാങ്കേതിക വിദ്യകള്‍ ഇതില്‍ കൊണ്ടു വരുന്നതിന് വകുപ്പ് ശ്രദ്ധ ചെലുത്തും. നെല്‍വികസന പരിപാടികളില്‍ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, കര്‍ഷക ഉല്പാദക സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.