19. കാര്‍ഷിക സേവന കേന്ദ്രങ്ങളും, സേവന സംവിധാനവും

H/A: 2401-00-113-83 Rs. 650.00 ലക്ഷം H/A: 4401-00-113-98 Rs.250.00 ലക്ഷം

യന്ത്രവത്ക്കരണം, ആത്മ അടിസ്ഥാനത്തില്‍ വിജ്ഞാന വ്യാപനം, വായ്പാസഹായം, കാലാവസ്ഥാ ഉപദേശ സേവനം, മണ്ണുപരിശോധന സഹായം, മറ്റ് സാങ്കേതിക സഹായംനല്‍കുന്നതടക്കമുള്ള സേവനങ്ങള്‍ സംയോജിപ്പിച്ച്‌ നല്‍കുന്നതിനുവേണ്ടിയാണ്‌ ബ്ലോക്ക്‌ തലത്തില്‍ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ ആവശ്യമായ എല്ലാ സേവനങ്ങളും ഒരേ കേന്ദ്രത്തില്‍ നിന്നും നല്‍കുന്നതിലേക്കായി അവരുടെ വിവിധ ആവശ്യങ്ങള്‍ പ്രധാനമായും കാര്‍ഷിക ഉത്പാദനോപാധികള്‍, വിപണനം, വായ്യാ വിവരങ്ങള്‍ തുടങ്ങിയവ ഒരു പൊതുസേവന കേന്ദ്രത്തില്‍ കീഴില്‍ കൊണ്ടുവരേണ്ടതാണ്‌. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്‌ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്‌. സാങ്കേതിക വിദ്യ കൈമാറ്റത്തിനും സേവന സംവിധാനത്തിനും വേണ്ട സഹായം ബ്ലോക്ക്‌ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ നല്‍കുന്നതായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയ്ക്കാവശ്യമായ തുടര്‍ അടിസ്ഥാന സാകര്യങ്ങള്‍ നല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നു. സ്ഥല സന്ദര്‍ശനം അടക്കമുള്ളവ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സാങ്കേതിക വിവര വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളായി ഇവ പ്രവര്‍ത്തിക്കുന്നതായിരിക്കും. കൃഷി സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ദൃശ്യ ശ്രവ്യ സംവിധാനങ്ങളോടും ഓണ്‍ലൈന്‍ സഹായത്തോടെയുള്ള സഞ്ചരിക്കുന്ന ഒരു ഫാം ക്ലിനിക്ക്‌ ബ്ലോക്ക്‌ തലത്തില്‍ സ്ഥാപിക്കുന്നതായിരിക്കും. ആത്മയുടെ പ്രവര്‍ത്തനങ്ങളും അതോടൊപ്പം യന്ത്രവല്‍ക്കരണത്തിന്‌ വേണ്ട സഹായവും ഈ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ നല്‍കുന്നതായിരിക്കും. സഹകരണ വകപ്പിന്റെ കീഴില്‍ ബ്ലോക്കുതലത്തില്‍ സ്ഥാപിച്ചിട്ടുള്ള കര്‍ഷക സേവനകേന്ദ്രങ്ങള്‍, കാര്‍ഷിക സേവനകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ ഉത്പാദനോപാധികളുടെ വിതരണത്തിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും.

കാണുക..

കാര്‍ഷിക സേവന കേന്ദ്രങ്ങളും കാര്‍ഷിക കര്‍മ്മ സേനകളും യഥാക്രമം ബ്ലോക്ക്‌ പഞ്ചായത്തു തലങ്ങളിലെ വിദഗ്ദ്ധ തൊഴിലാളികളാണ്‌. മിതമായ നിരക്കില്‍ കര്‍ഷകര്‍ക്കാവശ്യമായ കാര്‍ഷിക സേവനങ്ങള്‍ ഇവര്‍ വീട്ടു പടിക്കല്‍ എത്തിക്കുന്നു. വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റം ഹയറിംഗ്‌ സെന്ററുകള്‍ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും അറ്റകറ്റപ്പണിയും പരിപാലനവും നടത്തുന്നതിലൂടെ ഈ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന. ഏകജാലക സംവിധാനത്തിലൂടെ സേവന വിതരണം കൃഷിക്കാരിലെത്തിക്കുന്നതിനു കാര്‍ഷിക മേഖലയിലെ സുസ്ഥിര സ്വാശ്രയ ഗ്രുപ്പ്‌ എന്ന നിലയ്ക്ക്‌ കൃഷിശ്രീ ഈ മൂന്ന്‌ ഏജന്‍സികളുടേയും സംയോജനം ഉറപ്പ്‌ വരുത്തുന്നു.

2021-22 ല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി മേഖലകളില്‍ പുതിയ കൃഷിശ്രീ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‌ 250.00 ലക്ഷം രൂപ വകയിരുത്തുന്നു.

കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ്മ സേന, കസ്റ്റം ഹയറിംഗ്‌ സെന്റര്‍, കൃഷിശ്രീ എന്നിവയ്ക്കായി ഒരു ബിസിനസ്സ്‌ പ്ലാന്‍ വികസിപ്പിക്കും. വരും വര്‍ഷങ്ങളില്‍ ഈ സ്ഥാപനങ്ങളുടെ കാര്യക്ഷമവും ലാഭകരവൃമായ പ്രവര്‍ത്തനത്തിനും സ്വയംപര്യാപ്തതയ്ക്കും ബിസിനസ്സ്‌ പ്ലാന്‍ സഹായകമാകും. ഒരു യൂണിറ്റിന്‌ 5.00 ലക്ഷം രൂപ വരുമാനം നേടാന്‍ കഴിയുന്ന ബിസിനസ്സ്‌ പ്ലാന്‍ ഉണ്ടായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും നഴ്സറികളും, മറ്റു സേവനങ്ങളും ലഭ്യമാക്കുന്നതോടൊപ്പം സാധ്യമാകുന്നിടത്തെല്ലാം കാര്‍ഷിക കര്‍മ്മസേനയുമായി ബന്ധിപ്പിക്കും.

ബിസിനസ്‌ പ്ലാനിനെ അടിസ്ഥാനമാക്കി നിലവിലുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ കൃഷിശ്രീ കേന്ദ്രങ്ങളുടെ ശാക്തീകരണത്തിനായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു. സ്വയംപര്യാപ്തത നേടാനായി ഒരു വര്‍ഷം കൂടി സഹായങ്ങള്‍ നല്‍കും.

തിരഞ്ഞെടുത്ത കാര്‍ഷിക കര്‍മ്മ സേനകളെ പിന്തുണയ്ക്കാന്‍ 60.00 ലക്ഷം രൂപ വകയിരുത്തുന്നു. കാര്‍ഷിക സേവന കേന്ദ്രങ്ങളും കാര്‍ഷിക കര്‍മ്മ സേനകളും ബിസിനസ്സ്‌ പ്ലാന്‍ വികസിപ്പിക്കുകയും നീക്കി വച്ചിരിക്കുന്ന തുക അതിനായി വിനിയോഗിക്കുകയും ചെയ്യും. ഫണ്ട്‌ നല്‍കുന്നതിനു മുന്‍പ്‌ എല്ലാ കാര്‍ഷിക സേവന കേന്ദ്രങ്ങളുടേയും കാര്‍ഷിക കര്‍മ്മ സേനകളുടേയും പ്രവര്‍ത്തനം വിശകലനം ചെയ്യും.

കാര്‍ഷിക കര്‍മ്മസേനയുടേയും കാര്‍ഷിക സേവന കേന്ദ്രത്തിലേയും പുതുതായി ആരംഭിക്കുന്ന കൃഷിശ്രീ യൂണിറ്റുകളിലേയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കും അംഗങ്ങള്‍ക്കും അപകട ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‍കുന്നതിനായി ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തിക്കൊണ്ടു്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുമായി ചേര്‍ന്ന്‌ ഗ്രുപ്പ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ആരംഭിക്കുന്നതിന്‌ ഉദ്ദേശിച്ചിരിക്കുന്നു. ഇതിനുള്ള പ്രീമിയം തുക ഒടുക്കുന്നതിനായി 20.00 ലക്ഷം രൂപ വകയിരുത്തുന്നു.

മൊബൈല്‍ ക്ലിനിക്കുകളുടെ വേതനം, കൃഷിഭവനിലെ വാഹനങ്ങള്‍ നന്നാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ചെലവുകള്‍ക്ക്‌ 10.00 ലക്ഷം രൂപ വകയിരുത്തുന്നു. ദേശീയ ഇ- ഗവേണന്‍സ്‌ പദ്ധതിക്കു കീഴില്‍ വരുന്ന ഡാറ്റാ എന്‍ടി ഓപ്പറേറ്റര്‍മാരുടെ ഓണറേറിയത്തിനായി 210.00 ലക്ഷം രൂപ വകയിരുത്തുന്നു.

കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും കാര്‍ഷിക കര്‍മ്മ സേനകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള അപക്സ്‌ സ്ഥാപനമായ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ (കെ.എസ്‌..എം.എം) കാര്‍ഷിക സേവന കേന്ദ്രങ്ങളേയും കാര്‍ഷിക കര്‍മ്മ സേനകളേയും കസ്റ്റം ഹയറിംഗ്‌ സെന്ററുകളേയും യോജിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഒരു സംഘടനാ ഘടന വികസിപ്പിക്കുകയും ഈ മൂന്ന്‌ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ഒരു ബിസിനസ്സ്‌ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച്‌ ഒരു യൂണിറ്റായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. കെ.എസ്‌..എം.എം ന്റെ പ്രവര്‍ത്തന ചിലവുകള്‍ക്ക്‌ 200.00 ലക്ഷം രൂപ വകയിരുത്തുന്നു. പഞ്ചായത്ത്തലത്തിലും ബ്ലോക്ക്‌ തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും, വിവരശേഖരണം, റിപ്പോര്‍ട്ടിംഗ്‌, ആവശ്യമായ സ്പെയര്‍ പാര്‍ട്ടുകളുടെ ശേഖരണം എന്നിവയാണ്‌ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതില്‍ നിന്നും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി 50.00 ലക്ഷം രൂപ വകയിരുത്തുന്നു.

ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ സ്ഥാപിച്ചിട്ടുളള കാര്‍ഷിക യന്ത്ര സേവന കേന്ദ്രങ്ങള്‍, പ്രാദേശിക ഫാം ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ വകുപ്പിന്റെ എഞ്ചിനീയറിംഗ്‌ വിഭാഗത്തിന്റെ സഹായത്തോടെ അപക്സ്‌ ബോഡി ഏകോപിപ്പിക്കും. കാര്‍ഷിക സേവന കേന്ദ്രങ്ങളില്‍ ഐ.റ്റി.ഐ പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാണെങ്കില്‍ അവരെ യന്ത്രോപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പ്രയോജനപ്പെടുത്തും. ഈ പദ്ധതിയുടെ 15 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.